വ്യാജ ചരിത്ര നിർമ്മിതിമാത്രം അറിയുന്ന കമ്യൂണിസ്റ്റുകൾക്കും സഖാവ് സ്വരാജിനും ബ്രിട്ടൺ നാടു കടത്തിയ സയ്യദ് പൂക്കോയ തങ്ങളെ മാത്രമേ ഓർമ്മകാണൂ. മലബാറിലെ സ്വാതന്ത്ര്യ സമരം എന്ന് സ്വരാജ് അടയാളപെടുത്തിയ 1921 ലെ ഹിന്ദു വംശഹത്യയെ കമ്യൂണിസ്റ്റ് താത്വികാചാര്യൻ ഇ.എം.എസ് നമ്പൂതിരിപ്പാട് വിളിച്ചത് ലഹള എന്നാണ്. ബ്രിട്ടണ് എതിരെയാണ് സമരം നടന്നത് എങ്കിൽ എന്തിനാണ് ഇ.എം.എസ്സിന്റെ കുടുംബം നാട് വിട്ടു പോകേണ്ടിവന്നത്? വീട്ടിലെ കാവൽകാരായ മുസ്ലീങ്ങളെ പറഞ്ഞ് വിട്ടത്?
ചരിത്രത്തെ എക്കാലവും വളച്ചൊടിച്ചവരാണ് കമ്യൂണിസ്റ്റുകൾ. പാർലിമെന്ററി വ്യാമോഹത്തിനു വേണ്ടി ന്യൂനപക്ഷവോട്ടിനായി, ഹിന്ദുക്കളെ കൊന്നൊടുക്കിയ1921 ലെ കലാപത്തിനു നേതൃത്വം നൽകിയ ആലി മുസ്ലിയാരേയും പൂക്കോട്ടൂർ തങ്ങളെയും വീരന്മാരാക്കുന്നതിലൂടെ നിങ്ങൾ ക്രൂരത കാട്ടുന്നത് വള്ളുവനാടും ഏറനാടും കൊല്ലപെട്ട ആയിരങ്ങളുടെ പിൻതലമുറയോടുകൂടിയാണ്.
ആരാധ്യനായ ബി.ആർ അംബേദ്കർ എഴുതിയ പാക്കിസ്ഥാൻ അല്ലെങ്കിൽ ഇന്ത്യാ വിഭജനം എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതിയിട്ടുണ്ട്:
ഖിലാഫത്ത് പ്രക്ഷോഭം മാപ്പിളമാരെ ആകെ ഇളക്കി. ലഹള യഥാർത്ഥത്തിൽ ബ്രിട്ടീഷ് ഗവണ്മെന്റിനെ പുറംതള്ളി ഒരു ഇസ്ലാമിക ഭരണം സ്ഥാപിക്കലായിരുന്നു യഥാർത്ഥ ഉദ്ദേശം. ഒരു ആലിമുസ്ലിയാരെ രാജാവായി വാഴിച്ചു ഏറനാടും വള്ളുവനാടും ഖിലാഫത്ത് രാജ്യമായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ഗവ് എതിരെയുള്ളകലാപം എന്ന് നിലയിൽ ഇതെല്ലാം മനസ്സിലാക്കാവുന്നതെ ഉള്ളു. എന്നാൽ എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തത് , മലബാറിലെഹിന്ദുക്കൾക്ക് നേരെ മാപ്പിളമാർക്കാട്ടിയ വിക്രിയകളാണ്. ബലം പ്രയോഗിച്ച് മത പരിവർത്തനം, ക്ഷേത്ര ധ്വംസനം, ഗർഭിണികളായ സ്ത്രീകളെ വെട്ടിപിളർക്കുക എന്നു വേണ്ട, മൃഗീയവും അനിയന്ത്രിതവുമായ കാട്ടാളത്തത്തിന്റെ എല്ലാ ദുഷ്ടതകളും ഹിന്ദുക്കളുടെ മേൽ മാപ്പിളമാർ നടത്തി.
എഴുതപ്പെട്ട ഈ വസ്തുതകളെ നിരാകരിക്കാൻ അംബേദ്കറിനേക്കാൾ ചരിത്രബോധവും സാമൂഹിക വീക്ഷണവുമുള്ള സ്വരാജ് MLA പോലുള്ള സഖാക്കൾക്കേ കഴിയൂ! ആലിമുസ്ലിയാർ സ്ഥാപിച്ചത് മതരാജ്യമാണെന്ന അംബേദ്കറുടെ നിഗമനമാണോ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ പുത്തൻ അടവ് നയത്തിനായി സ്വരാജ് കണ്ടെത്തിയ നിഗമനമാണോ പൊതു സമൂഹം സ്വീകരിക്കുക എന്ന് നമുക്ക് കാണാം.
തുർക്കിയിലെ ഖലീഫക്ക് രാജ്യം നഷ്ടപെട്ടപ്പോൾ ജീവൻ നഷ്ടപെട്ടത് ഏറനാട്ടിലെ ഹിന്ദുവിന്റെതാണ്. 1921 ഒക്റ്റൊബർ 21 ലെ യങ്ങ് ഇന്ത്യയിൽ ഗാന്ധിജി എഴുതി:
എന്റെ ഹൃദയത്തിൽ നിന്നും രക്തം വാർന്നോലിക്കുകയാണ്. അവർ (മുസ്ലിങ്ങൾ) ഹിന്ദു വീടുകൾ കൊള്ളയടിക്കുന്നു , നൂറുകണക്കിനു സ്ത്രീ പുരുഷന്മാരെ ഭവനരഹിതരാക്കുന്നു… എന്റെ വേദനക്കതിരില്ല. ഹിന്ദുക്കളെ ഇസ്ലാമിലേക്ക് ബലാൽക്കാരമായി മതംമാറ്റുവാൻ ശ്രമിച്ചെന്നോർക്കുമ്പോൾ ഞാൻ നീറിപ്പോകുന്നു.
മഹാത്മാഗാന്ധി പറഞ്ഞത് , സ്വരാജ് എം എൽ എ നിയമസഭയിൽ പറഞ്ഞത് ‘സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഹിന്ദു ഹത്യകളെക്കുറിച്ചതാണ്.
സഖാവ് സ്വരാജിനു മബുറം നാടും കൊന്നാര മഖാം മാത്രമേ ഓർമ്മയുണ്ടാകൂ,എന്നാൽ ചങ്കുവെട്ടിയും തൂവൂർക്കിണറും ഓർമ്മകാണില്ല. ലഹളക്കാരുടെ കയ്യിൽ നിന്നും രക്ഷപെട്ട കിളികുന്നിന്മേൽ ചാമി സ്വന്തം അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്:
എന്റെ വീട്ടിൽ നിന്നും മുണ്ടനടി മൊയ്തു എന്നെ പിടിച്ചുകോണ്ട് പോയി സുമാർ നാൽപ്പതിൽ പരം ഹിന്ദുക്കളെ വെട്ടിക്കൊന്നിട്ട തൂവൂരിലെ പൊട്ടതാട്ട് കിണറ്റിലേക്ക് കൈരണ്ടും പിറകിൽ കെട്ടിയ്യാണ് കൊണ്ട് പോയത്. അന്നെനിക്ക് 16 വയസ്സുണ്ട് കിണറിനടുത്ത് താമസിക്കുന്ന സെയ്തലിവി കുട്ടി ഹാജിയാണു എന്നെ കണ്ട് കെട്ടഴിച്ച് വിട്ടത്.
(മാപിള ലഹള സുവനീർ, പേജ് 32)
രക്ഷപെട്ട നിരവധിയാളുകളുടെ അനുഭവങ്ങൾ നമ്മുടേ മുന്നിലുണ്ട്. സ്വരാജിന്റെ ജനകീയസ്വാതന്ത്ര്യ സമരത്തിൽ ഉയർന്നത് തക്ബീർ വിളികളായിരുന്നു.
കെ പി സി സി പ്രസിഡന്റ് ആയിരുന്നു കെ. കേളപ്പൻ മാപ്പിളകലാപത്തെ കുറിച്ച് കേസരി വാരികയിൽ എഴുതിയ ലേഖനത്തിൽ ഹിന്ദു വംശഹത്യയുടെ കാരണം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം എഴുതി:
മലബാറിൽ 1921 മുൻപ് 50ൽപരം കലാപങ്ങൾ ഉണ്ടായിട്ടുണ്ട്, എല്ലാം തന്നെ ഏറനാട് താലൂക്കിൽ ആയിരുന്നു. ലഹളയുടെ കാരണങ്ങൾ പലതായിരുന്നു എന്നാൽ പ്രബലമായ കാരണം കാഫിറുകളെ കൊന്നാൽ,അവരുടെ ക്ഷേത്രങ്ങൾ തകർത്താൽ, അവരെ മതം മാറ്റിയാൽ സ്വർഗ്ഗംകിട്ടും എന്ന പ്രബലമായ വിശ്വാസമാണ്.
(മാപ്പിള കലാപം സ്മരണിക പേജ് 38)
തുടർന്ന് കേരള ഗാന്ധി എഴുതി ഖിലാഫത്തിന്റെ പര്യവസാനം ഇന്ത്യ ഒരു ഇസ്ലാമികരാഷ്ട്രമായി മാറും എന്ന് മലബാറിലെ മാപ്പിളമാർ ധരിച്ചു എന്നതിന്റെ തെളിവുകളാണ് പിന്നീട് നടന്ന സംഭവങ്ങൾ , പൂക്കോട്ടൂർ മാപ്പിളമാർക്ക് ഒരു ബുദ്ധിതോന്നി ഇവിടെ 2 മതങ്ങൾ വേണ്ടാ, ഹിന്ദുക്കളെ മതപരിവർത്തനം ചെയ്ത് ഇസ്ലാമിക രാഷ്ട്രം നിർമിക്കാം എന്നവർ തീരുമാനിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. മാധവൻ നായരെ പോലും മതം മാറ്റാൻ ശ്രമങ്ങൾ നടന്നു.
ചരിത്രം എന്നത് നിങ്ങൾ സൃഷ്ടിക്കുന്നത് പോലെയല്ല. മഹാത്മാ ഗാന്ധി, ബി.ആർ അംബേദ്കർ, ആനിബസന്റ്, കെ.പി കേശവമേനോൻ, കെ.മാധവൻ നായർ, കെ.കേളപ്പൻ ആർ.സി മജൂദാർ എന്നിവരെഴുതിയ നേർസാക്ഷ്യങ്ങൾ ആണു ചരിത്ര വസ്തുതകൾ .
കേരളനിയമസഭയിൽ സ്വരാജ് എം എൽ എ യുടെ പ്രസംഗത്തിനു കയ്യടിച്ച് കോൺഗ്രസ്സുകാർ, കെ പി കേശവമേനോൻ ഗാന്ധിജിക്കയച്ച പ്രസ്താവന വായിക്കണം:
ഹിന്ദുക്കൾക്ക് നേരെ മാപ്പിളമാർ നടത്തിയ ആക്രമണങ്ങൾ സത്യമാണ്. ഒരു യഥാർത്ഥ അഹിംസാവാദിയായ നിസ്സഹകരണവാദിക്ക് മാപ്പിള ലഹളക്കാരുടെ പ്രവർത്തികളെ അഭിനന്ദിക്കാനാകില്ല.
സ്വരാജ്, നിങ്ങൾ കേരള നിയമസഭയിൽ മഹത്വവൽക്കരിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്ലിയാരും, പൂക്കോയ തങ്ങളും അവരുടെ കൂട്ടാളികളും ചെയ്ത് കൂട്ടിയ ക്രൂരതകളെ, വർഗ്ഗ സമരമെന്നൊ, കർഷക സമരമെന്നൊ, സാമ്രാജ്വത്വ ചെറുത്ത് നിൽപ്പെന്നൊ സ്വാതന്ത്ര്യ സമരമെന്നോ എന്ത് പേരിട്ട് വിളിച്ചാലും ഹിന്ദു വംശഹത്യ എന്ന സത്യത്തെനിങ്ങൾക്ക് മൂടി വെക്കാനാകില്ല , 1921 ൽ മലബാറിൽ ഹിന്ദുവിന്റെ രക്ത തുള്ളികൾ നോക്കി കുമാരനാശാൻ എഴുതിയ ദുരവസ്ഥ എന്ന കാവ്യം മതി മലയാളി ഉള്ള കാലം ആ ഹിന്ദു വംശഹത്യ ഓർക്കാൻ.
ഭീതിജനകമായ കാഴ്ച്ചയാണ് കേരള നിയമസഭയിൽ കണ്ടത് , പാക്കിസ്ഥാനിലേയും അഫ്ഗാനിലേയും ബംഗ്ലാദേശിലേയും നുഴഞ്ഞുകയറ്റക്കരനു കൂടി ഇന്ത്യൻ പൗരത്വ വേണം എന്ന് കേരള നിയമ സഭ ചർച്ച ചെയ്യുംബോൾ ഓർമ്മ വരുന്നത് മലബാർ കലാപത്തിനു ശേഷം കേരളത്തിലെത്തിയ മഹാകവി ടാഗോർ എഴുതിയ വാക്കുകളാണ്:
മലബാറിലെ മാപ്പിള ലഹള കഴിഞ്ഞ ഉടൻ ഞാൻ അവിടെ പോയിരുന്നു . 10 ലക്ഷം മുഹമ്മദീയരെ 40 ലക്ഷം ഹിന്ദുക്കൾ ഭയപ്പെട്ടിരുന്ന ആ കാഴ്ച്ച ഞാൻ അന്ന് അവിടെ എന്റെ കണ്ണുകൾ കൊണ്ട് കണ്ടു…
ഇന്ന് ആ ഭയം നിയമസഭയിലെ 139 പേർക്കാണ്!
Discussion about this post