കൊച്ചി. ഇതര സംസ്ഥാനത്തുള്ള മലയാളികളെ തിരിച്ചെത്തിക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് മാത്യു. മറുനാടൻ മലയാളികൾ വന്നാൽ ട്രോഫികൾ നിരത്തി വെക്കാൻ കഴിഞ്ഞില്ലങ്കിലോ എന്ന ഭയം സർക്കാരിനെ അലട്ടുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പഞ്ചാബില്‍ കുടുങ്ങികിടക്കുന്ന 1005 മലയാളികളെ പഞ്ചാബ് സര്‍ക്കാരിന്റെ ചിലവില്‍ നാട്ടിലേക്ക് അയക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ഈ മാസം മൂന്ന് തവണ പിണറായി സര്‍ക്കാരിന് കത്തയച്ചിട്ടും നടപടിയില്ല. പഞ്ചാബ് സര്‍ക്കാരിന്റെ കത്തുകളോട് പ്രതികരിക്കാതെ ഉറക്കം നടിക്കുകയാണ് കേരള സര്‍ക്കാര്‍. ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ തിരിച്ചയക്കാൻ നടപടി എടുക്കാനാവശ്യപ്പെട്ട് ഡൽഹി സർക്കാർ കത്തയച്ചിട്ടും സ്ഥിതി തഥൈവ.
മരണ വ്യാപാരികൾ വന്നാൽ കപ്പടിക്കാൻ പറ്റില്ലല്ലോ.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
മരണവ്യാപാരികള്‍ ഇങ്ങോട്ട് വരണ്ട… No entry
മരണത്തിന്റെ വ്യാപാരികളെന്ന് സിപിഎമ്മുകാര്‍ വിശേഷിപ്പിക്കുന്ന മറുനാടന്‍ മലയാളികളോടുള്ള വിവേചനത്തിന്റെ അവസാനിക്കാത്ത കഥകള്‍. പഞ്ചാബില്‍ കുടുങ്ങികിടക്കുന്ന 1005 മലയാളികളെ പഞ്ചാബ് സര്‍ക്കാരിന്റെ ചിലവില്‍ നാട്ടിലേക്ക് അയക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ഈ മാസം മൂന്ന് തവണ പിണറായി സര്‍ക്കാരിന് കത്തയച്ചിട്ടും നടപടിയില്ല. പഞ്ചാബ് സര്‍ക്കാരിന്റെ കത്തുകളോട് പ്രതികരിക്കാതെ ഉറക്കം നടിക്കുകയാണ് കേരള സര്‍ക്കാര്‍. ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ തിരിച്ചയക്കാൻ നടപടി എടുക്കാനാവശ്യപ്പെട്ട് ഡൽഹി സർക്കാർ കത്തയച്ചിട്ടും സ്ഥിതി തഥൈവ.
മരണ വ്യാപാരികൾ വന്നാൽ കപ്പടിക്കാൻ പറ്റില്ലല്ലോ.
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസറായ ബിശ്വാസ് മേത്തയ്ക്ക് പഞ്ചാബ് നോഡല്‍ ഓഫീസര്‍ വെങ്കിട്ട രത്നം ഈ മാസം 5-7-10 എന്നീ തീയതികളില്‍ മലയാളികളെ നാട്ടിലേക്ക് അയക്കുന്നത് ചൂണ്ടികാണിച്ചു കത്തയച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇപ്പോഴും അനങ്ങാപാറ നയം തുടരുകയാണ്. കേരള സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതുകൊണ്ട് തന്നെ പഞ്ചാബില്‍ കുടുങ്ങികിടക്കുന്ന മലയാളികളുടെ യാത്ര അനിശ്ചിതമായി നീളുകയാണ്. പഞ്ചാബിൽ കുടുങ്ങിക്കിടക്കുന്ന അന്യസംസ്ഥാനക്കാരെ തിരിച്ചയക്കുന്നതിനായി 35 കോടി രൂപയാണ് അമരീന്ദർ സിംഗ് സർക്കാർ നീക്കി വെച്ചിരിക്കുന്നത്.
ട്രെയിനില്‍ യാത്രയാക്കേണ്ടവരുടെ മെഡിക്കല്‍ പരിശോധനയും പാസും മറ്റും കേന്ദ്രസര്‍ക്കാര്‍ നിബന്ധനകളനുസരിച്ച് പൂര്‍ത്തിയാക്കി അയക്കാമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പകരമായി കേരളത്തില്‍ കുടുങ്ങികിടക്കുന്ന 188 പഞ്ചാബ് സ്വദേശികളെ തിരിച്ചയക്കാനും പഞ്ചാബ് സര്‍ക്കാരിന്റെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഈ കത്തുകളോടൊന്നും പ്രതികരിക്കാതെ പിണറായി സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുപോകാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടും കേരളസര്‍ക്കാര്‍ മറുനാടന്‍ മലയാളികളോട് ചിറ്റമ്മ നയം തുടരുകയാണ്. മറുനാടന്‍ മലയാളികള്‍ വന്നാല്‍ ഇവിടെ കോവിഡ് രോഗം പടരുമെന്നാണ് സിപിഎം അണികള്‍ സൈബര്‍ ഇടങ്ങളിലും മറ്റ് മാധ്യമങ്ങളിലൂടെയും പറഞ്ഞ് പ്രചരിപ്പിക്കുന്നത്. മറുനാടൻ മലയാളികൾ മരണവ്യാപാരിക ളാണെന്നു വെട്ടുക്കിളിക്കുട്ടങ്ങൾ വ്യാപകമായി പറഞ്ഞു പരത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് മറുനാടന്‍ മലയാളികള്‍ക്ക് അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ നരകയാതന അനുഭവിക്കുന്നത്.
മറുനാടൻ മലയാളികൾ വന്നാൽ ട്രോഫികൾ നിരത്തി വെക്കാൻ കഴിഞ്ഞില്ലങ്കിലോ എന്ന ഭയം സർക്കാരിനെ അലട്ടുന്നുണ്ട്.
Discussion about this post