കാസര്‍കോട്: തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിനിയുമായ ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. നാല് മാസം മുന്‍പ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോടുനിന്നും അഞ്ജനയെ കണ്ടെത്തി പോലീസ് വീട്ടുകാര്‍ക്ക് കൈമാറി. കോഴിക്കോട്ടും പാലക്കാട്ടുമായി ഏറെനാളത്തെ ലഹരിവിമോചന ചികിത്സക്കു ശേഷമാണ് അഞ്ജന വീട്ടിലെത്തിയത്. രണ്ട് ആഴ്ചയോളം അഞ്ജന സ്വന്തം വീട്ടില്‍ അമ്മക്കും സഹോദരങ്ങള്‍ക്കുമൊപ്പം കഴിഞ്ഞിരുന്നു. അമ്മയോട് അനുമതി വാങ്ങിയാണ് കോളേജിലെഒരു പരിപാടിക്ക് പോയത്. അന്ന് വൈകുന്നേരം അമ്മയെ വിളിച്ച് ഇന്ന് സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയാണെന്നും നാളെ വരാമെന്നു പറയുകയും ചെയ്തിരുന്നു. സുഹൃത്തായ ഗാര്‍ഗിക്ക് അപകടം പറ്റിയെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ട് പേര് അഞ്ജനയെ ചതിക്കുകയായിരുന്നു. പിറ്റേദിവസം ഉച്ചക്ക് അമ്മയെ വിളിച്ച് വീട്ടിലേക്ക് വരാന്‍ താല്പര്യമില്ലെന്ന് അറിയിച്ചു. ഇതിന് പിന്നാലെ വീട്ടുകാരെ കുറ്റപ്പെടുത്തി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഇത് സുഹൃത്തുക്കളുടെ ഭീഷണി കാരണമെന്നാണ് സൂചന. ഒരു രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞതിന് പിന്നാലെയാണ് അഞ്ജനക്ക് മനംമാറ്റമുണ്ടായത്. ഇതിലെ ദുരൂഹത തുടരുകയാണ്. ഭീഷണി നേരിട്ടിരുന്നുവെന്നും സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
തിരിച്ചുവരാതായതോടെ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ അമ്മ വീണ്ടും പരാതി നല്കി. കോഴിക്കോട് അര്‍ബന്‍ നക്സലുകള്‍ നേതൃത്വം നല്കുന്ന ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്ത് ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാന്‍ താത്പര്യം ഇല്ലെന്ന് അവള് അറിയിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിനിയായ ഗാര്‍ഗി എന്ന യുവതിക്കൊപ്പമാണ് അഞ്ജന പോയത്. അഞ്ജനയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാമെന്ന് ഗാര്‍ഗി എഴുതി നല്‍കിയിരുന്നു. പിന്നീട് ഗാര്‍ഗിയുടെ വീട്ടിലായിരുന്നു താമസം. മാര്‍ച്ച് 17ന് സ്ക്രിപ്റ്റ് റൈറ്റിംഗ് എന്ന പേരില്‍ ശബരി,ആതിര,നസീമ നസ്രിന് എന്നിവര്‍ അഞ്ജനയെ ഗോവയില്‍ എത്തിച്ചു.
കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും ഗോവയില്‍നിന്നും അഞ്ജന വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചുകൊള്ളാമെന്നും അവള് പറഞ്ഞിരുന്നു. ലോക്ക്ഡൗണായതിനാല്‍ കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചില്ല. ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്നും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. സൃഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ വിനോദസഞ്ചാരത്തിന് പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പോലീസ് ബന്ധുക്കളെ അറിയിച്ചത്.
ഇനി ഇവിടെ പന്ത്രണ്ട് ദിവസം നിക്കണം. അതിന്റെ ഇടയില്‍ എനിക്കെന്തെങ്കിലും സംഭവിച്ചാലോ. അതുകൊണ്ട് എനിക്ക് പേടിയാ കേസ്സ് കൊടുക്കാന്‍. സത്യമായിട്ടും എനിക്ക് പേടിയാ, അയാളെ നിനക്ക് അറീല്ല. ഒറ്റക്ക് കേറി പോരാന്‍ നസിമ സമ്മതിക്കുന്നില്ല. എനിക്ക് എന്തേലും പറ്റിയാല്‍ നസീമ സമാധാനം പറയും. ഇങ്ങനെ ഒരു സുഹൃത്തിനോടും അഞ്ജന സംസാരിച്ചു.
നക്സല്‍ നേതാവ് അജിതയുടെ മകളാണ് ഗാര്‍ഗി. ഇവരുള്‍പ്പെട്ട അര്‍ബന്‍ നക്സലുകള്‍ക്കൊപ്പമാണ് അഞ്ജന താമസിച്ചിരുന്നത്. മദ്യപാനത്തിനും അടിമയായിരുന്നു. നേരത്തെ അഞ്ജനയെ വീട്ടുകാരില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പ്രചാരണം നടത്തിയിരുന്നു. അഞ്ജന ട്രാന്സ്ജെന്റര് ആണെന്നും തടവിലാക്കിയെന്നും ചൂണ്ടിക്കാട്ടി തളിപ്പറമ്പ് സ്റ്റേഷനിലെത്തി ഗാര്‍ഗി, റോസ ഫെലിഷ്യ, പി.സുല്‍ഫത്ത്, ശബാന, ആതിര എന്നിവര്‍ ബഹളമുണ്ടാക്കുകയും കുത്തിയിരിക്കുകയും ചെയ്തു. അഞ്ജന ആത്മഹത്യ ചെയ്തതാണെന്നും ഇതിന് വീട്ടുകാരാണ് ഉത്തരവാദികളെന്നുമുള്ള പ്രചാരണമാണ് ഇപ്പോള്‍ അര്‍ബന്‍ നക്സലുകള്‍ നടത്തുന്നത്. അഞ്ജന അടുത്തിടെ ചിന്നു സുള്‍ഫിക്കര്‍ എന്ന് ഫേസ്ബുക്കില്‍ പേര് തിരുത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അര്‍ബന്‍ നക്സലുകള്‍ക്കുള്ള ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Discussion about this post