കാസര്‍കോട്: തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുമായ ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ മരണത്തില്‍ സുഹൃത്തുക്കളായ അര്‍ബന്‍ നക്സലുകളുടെ പങ്ക് ബലപ്പെടുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ട അഞ്ജന തിരിച്ചുവരാതായതോടെ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ അമ്മ പരാതി നല്‍കിയിരുന്നു. കോഴിക്കോട് അര്‍ബന്‍ നക്സലുകള്‍ നേതൃത്വം നല്കുന്ന ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്ത് ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാന്‍ താത്പര്യം ഇല്ലെന്ന് അവള് അറിയിച്ചു. തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയായ ഗാര്‍ഗി എന്ന യുവതിക്കൊപ്പമാണ് അഞ്ജന പോയത്. അഞ്ജനയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാമെന്ന് ഗാര്‍ഗി കോടതിയില്‍ ഉറപ്പ് നല്‍കുകയും ചെയ്തു.
എന്നാല്‍ മരണശേഷം വീട്ടുകാരെ കുറ്റപ്പെടുത്തുകയാണ് ഗാര്‍ഗിയും സംഘവും. പാട്രിയാര്‍ക്കിയാണ് അവളെ കൊന്നതെന്നും പല സിസ്റ്റത്തില്‍നിന്നും തിരിച്ചടികള്‍ കിട്ടിയ രക്തസാക്ഷിയാണെന്നുമാണ് ഗാര്‍ഗി മരണത്തെ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ പങ്ക് മറച്ചുവെക്കുകയാണ് ഇവരുടെ ലക്ഷ്യം. ഓണ്‍ലൈന്‍ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഉപയോഗിച്ച് വ്യാപക പ്രചാരണവും ഇതിനായി നടത്തുന്നുണ്ട്. പൂര്‍ണമനസ്സോടെ അമ്മയെ ഉപേക്ഷിച്ച് ഗാര്‍ഗിക്കൊപ്പം പോയ അഞ്ജനയുടെ മരണത്തില്‍ എങ്ങനെയാണ് വീട്ടുകാര്‍ ഉത്തരവാദികളാകുന്നതെന്ന ചോദ്യവും ഉയരുന്നു. വീട്ടുകാരില്‍നിന്നും അവളെ തട്ടിയെടുത്തവരാണ് ഈ വാദം ഉന്നയിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
2018 മെയ് 13ന് അഞ്ജന ഫേസ്ബുക്കില്‍ അമ്മയെക്കുറിച്ച് പോസ്റ്റിട്ടിരുന്നു. പെണ്ണ് നോക്കിയാല്‍ വീടിന് ബര്‍ക്കത്ത് ഉണ്ടാകില്ല എന്ന് പറയുന്നവര്‍ എന്റെ വീട്ടിലേക്ക് ഒന്ന് വരണം. ആരുടെയും സഹായമില്ലാതെ ഞങ്ങള്‍ മൂന്ന് മക്കളെ ഒരു കുറവും ഇല്ലാതെ കഴിഞ്ഞ എട്ട് വര്‍ഷമായി വളര്‍ത്തുന്ന ഒരു പെണ്ണ് ഉണ്ടിവിടെ. എന്റെ അമ്മ. എവിടെയൊക്കെ പോയി ഭക്ഷണം കഴിച്ചാലും വീട്ടില്‍വന്നു അമ്മയുടെ ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന രുചി ഒന്ന് വേറെ തന്നെയാണ്. ഇതായിരുന്നു പോസ്റ്റ്. ഗാര്‍ഗി ഉള്‍പ്പെടെയുള്ള അര്‍ബന്‍ നക്സലുകളുടെ സംഘത്തില്‍ അകപ്പെടുന്നതിന് മുന്‍പ് അമ്മയോട് അഞ്ജനക്ക് സ്നേഹമായിരുന്നുവെന്ന് ഇതില്‍ വ്യക്തമാണ്. വീട്ടുകാരോട് വെറുപ്പുണ്ടാക്കി മയക്കുമരുന്നിന് അടിമയാക്കി അവളെ തട്ടിയെടുക്കുകയാണ് ഗാര്‍ഗി ചെയ്തത്. കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും ഗോവയില്‍നിന്നും അഞ്ജന വിളിച്ചറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചുകൊള്ളാമെന്നും അവള് പറഞ്ഞിരുന്നു. ലോക്ക്ഡൗണായതിനാല്‍ കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചില്ല. ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്നും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.
ഇതിനിടെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിന് ലാഫിംഗ് ഇമോജിയിട്ട് ഗാര്‍ഗി നല്കിയ മറുപടിയും ചര്‍ച്ചയാകുന്നുണ്ട്. ഉറ്റസുഹൃത്തിന്റെ മരണത്തിലും സന്തോഷത്തോടെ പെരുമാറുന്ന മാനസികാവസ്ഥ ഗാര്‍ഗിക്ക് അഞ്ജനയോടുള്ള ബന്ധത്തെയും സംശയത്തിലാക്കുന്നു. നക്സല്‍ നേതാവ് അജിതയുടെ മകളാണ് ഗാര്‍ഗി. നേരത്തെ അഞ്ജനയെ വീട്ടുകാര്‍ ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികിത്സ നടത്തിയപ്പോള്‍ ഗാര്‍ഗി രംഗത്തുവന്നിരുന്നു. അഞ്ജനയെ തടവിലാക്കിയെന്ന് ആരോപിച്ച് തളിപ്പറമ്പ് സ്റ്റേഷനിലെത്തി ഗാര്‍ഗി, റോസ ഫെലിഷ്യ, പി.സുല്‍ഫത്ത്, ശബാന, ആതിര എന്നിവര്‍ ബഹളമുണ്ടാക്കുകയും കുത്തിയിരിക്കുകയും ചെയ്തു. സൃഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ വിനോദസഞ്ചാരത്തിന് പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പോലീസ് ബന്ധുക്കളെ അറിയിച്ചത്.
Discussion about this post