തിരുവനന്തപുരം. ചിന്നു സുൽഫിക്കർ എന്ന അഞ്ജന ഹരീഷിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാംരാജ്. തീവ്ര ഇടതുസംഘടനകളിൽ ആകൃഷ്ടയായ ശേഷം അഞ്ജന ആളാകെ മാറുകയായിരുന്നു.അമ്മയും സഹോദരിമാരുമായി വഴക്കിട്ടു വീടുവിട്ട ഈ പെൺകുട്ടി, കുറേക്കാലം ലഹരി വിമുക്ത കേന്ദ്രങ്ങളിൽ ആയിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.പിന്നീട് ഇക്കഴിഞ്ഞ ദിവസം ഗോവയിൽ മരിച്ച നിലയിൽ കാണപ്പെടുക യായിരുന്നു. അറിഞ്ഞിടത്തോളം ഈ പെൺ കുട്ടിയുടെ മരണത്തിൽ ചില തീവ്രവാദ സംഘടനകൾക്കും, മയക്കുമരുന്നു മാഫിയകൾക്കും പങ്കുണ്ടെന്ന് തന്നെയാണ് മനസിലാകുന്നത്. അഞ്ജന ഹരീഷിൽ നിന്നും ചിന്നു സുൽഫിക്കറിലേക്കുള്ള യാത്രയുടെ അന്വേഷണം ഒരുപാട് ദുരൂഹതകളുടെ ചുരുളഴിച്ചേക്കാം.
അതിനാൽ ഒരു ഉന്നതതല അന്വേഷണം അത്യന്താപേക്ഷികമാണ്….
കഴിഞ്ഞ കുറേക്കാലമായി, കേരളത്തിൽ ഒരു കൂട്ടം ആളുകൾ സ്ത്രീപക്ഷം,പുരോഗമനം, സ്വാതന്ത്ര്യം,
തുടങ്ങിയ വാക്കുകളെ തങ്ങളുടെ അരാജകവാദ തിയറികളെ ന്യായീകരിക്കുന്നതിനായി കാര്യമായി തന്നെ ഉപയോഗിക്കുന്നുണ്ട്. തത്ഫലമായി മേൽ പറഞ്ഞ വാക്കുകളൊക്കെ നകാരാത്മകമായ അർത്ഥങ്ങളാണ് സാധാരണ മനസുകളിൽ ഉളവാക്കുക.
പൊതു സമൂഹം വിശിഷ്യാ,ക്യാമ്പസുകളിലും, വീടുകളിലുമെല്ലാം ഇക്കൂട്ടർക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. ശ്യാം രാജ് ചൂണ്ടിക്കാട്ടി.
Discussion about this post