കമ്മ്യൂണിസ്റ്റുകൾക്ക്, പ്രത്യേകിച്ച് കമ്മ്യൂണിച്ചി
കൾക്കും പൊതുവെ കഷ്ടകാലമാണെന്നു തോന്നുന്നു. ആരുമറിയില്ലെന്നു വിചാരിച്ചു ലേശം പകർത്തിയെഴുതിയ ക്ഷീണം ദീപ നിശാന്തിനും അവരെ ന്യായീകരിച്ച തളർന്ന SFI ക്കാർക്കും തീർന്നു വരുന്നേ ഉള്ളൂ.
ശബരിമലയിൽ ലിംഗനീതി ഉറപ്പാക്കാൻ അക്ഷീണം പ്രയത്നിക്കുന്ന പിണറായി വിജയൻറെ പോലീസ് അപ്പോഴാണ് എന്തുകൊണ്ടും അർഹരായ കുറച്ചു ”മനീതി” യുവതികളെ കണ്ടെത്തി, അവരുടെ ഊരിൽ പോയി ക്ഷണിച്ചുകൊണ്ട് വന്നു ശബരിമല അയ്യപ്പനെ ദർശിക്കാൻ തിരഞ്ഞെടുക്കുന്നത്. ഭാഗ്യവതികൾ. മതേതരരും കർമ്മ നിരതരും നിയമം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരുമായ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഉദാത്തമായ ശ്രമങ്ങളെ ഒരുകൂട്ടം പിന്തിരിപ്പൻ നാമജപ ഗൂഡാലോചനക്കാർ നിരന്തരം തടഞ്ഞുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, ഏറെ നാളത്തെ ശ്രമത്തിനു ശേഷവും കേരളം അരിച്ചു പെറുക്കിയിട്ടും മല ചവിട്ടാൻ ഒരു യുവതിയെ കേരളത്തിൽനിന്നും കണ്ടെത്താൻ കഴിയാത്ത പ്രത്യേക സാഹചര്യത്തിലാണ് സകല കഷ്ടങ്ങളും സഹിച്ചു സർക്കാരിന് അന്യസംസ്ഥാനത്തുനിന്നും ആഗ്രഹവും അർഹതയുമുള്ളവരെ സംരക്ഷണം കൊടുത്തു ഇറക്കുമതി ചെയ്യേണ്ടി വന്നത്. ഭക്തരും ഹൈന്ദവ വിശ്വാസികളും, എന്തിനു നാമം ജപിയ്ക്കുന്നവർ പോലും സർക്കാരിന്റെ കണക്കിൽ ആറെസ്സെസ്സുകാരാണ്. അങ്ങിനെ നോക്കുമ്പോൾ മാലയിട്ടു വ്രതം നോറ്റു, കറുപ്പുടുത്തുവന്ന അന്യസംസ്ഥാനക്കാരായ ഭക്തകളെ നിയമം കൈയിലെടുത്തുകൊണ്ടു മഹിഷീ മർദ്ദനത്തിനിരയാക്കിയവർ ഭക്തരല്ല. അവരുടെ ഭക്തർ ഇങ്ങനെയല്ല.
എരുമേലി എന്നാൽ എരുമയെക്കൊല്ലി ആണ്, അതായതു മഹിഷീ മർദ്ദനം നടന്ന സ്ഥലം. മഹിഷീ മർദ്ദനത്തിന്റെ ആഹ്ലാദ സൂചകമായാണ് എരുമേലിയിൽ പേട്ട തുള്ളൽ നടക്കുന്നത്. അയ്യപ്പനാൽ ശാപമോക്ഷം ലഭിച്ച മഹിഷി സുന്ദരിയായ യുവതിയായി തീരുകയും അയ്യപ്പനോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. പക്ഷെ ബ്രഹ്മചാരിയായ അയ്യപ്പൻ കന്നി അയ്യപ്പന്മാർ മല ചവിട്ടാനെത്താത്ത വർഷത്തിൽ വിവാഹം കഴിച്ചുകൊള്ളാമെന്ന വാഗ്ദാനത്തിൻമേൽ അവരെ മാളികപ്പുറത്തമ്മയായി അടുത്തിരുത്തുകയാണുണ്ടായത്.
തമിഴ്നാട്ടിൽനിന്നെത്തിയ മഹിഷികൾക്കു പക്ഷെ അയ്യപ്പനോട് ഭക്തിയോ, പ്രേമമോ ഇല്ലായിരുന്നു. Break India Brigade ന്റെയോ urban naxal group ന്റെയോ ഒക്കെ ഭാഗമായ, കേരള കമ്മ്യൂണിസ്റ്റ് സർക്കാർ ”സുപാരി” കൊടുത്തോ കൊടുക്കാതെയോ കെട്ടിയെഴുന്നള്ളിച്ചുകൊണ്ടുവന്
ജോലിയും കൂലിയുമില്ലാതെ കേരളത്തിലെ സംഘികളാണെങ്കിൽ കണ്ണിലെണ്ണയുമൊഴിച്ചു ഇരിപ്പാണ്. എത്ര ന്യായീകരിയ്ക്കാൻ നോക്കിയാലും, ഒരു ബന്ധവുമില്ലെന്ന് ആണയിട്ടു പറഞ്ഞാലും മിനിട്ടുകൾക്കകം മല കയറാൻ വരുന്ന ”ഭക്ത”കളുടെ ജാതകം വരെ തപ്പിയെടുത്തുകൊണ്ടു വരും. അവര് കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തിനിടെ കണ്ടതും ഇരുന്നതും ഉണ്ടതും ഉറങ്ങിയതുമൊക്കെ പടം സഹിതം പോസ്റ്റർ അടിച്ചിറക്കും. എല്ലാമൊന്ന് തണുക്കട്ടെ, ശബരിമലയിൽ തുല്യ ലിംഗനീതി ഉറപ്പുവരുത്താൻ മകരവിളക്കിന് മുൻപ് ഒന്നുരണ്ടു അങ്കത്തിനു കൂടി ബാല്യമുണ്ട് പിണറായി സർക്കാരിന്!
Discussion about this post