ക്ഷേത്രസമിതികളോ ഭക്തരോ ഇതുവരെ ക്ഷേത്രം തുറക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സര്‍ക്കാറിന്റെ പിടിവാശി തബ്ലീഗ് പോലെ ഹിന്ദു ആരാധനാലയങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള സര്‍ക്കാറിന്റെ അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി വക്താവ് ബി ഗോപാലക്യഷ്ണന്. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം സർക്കാരിനെതിരെ ഗുരുതരമായ ഈ ആരോപണമുന്നയിച്ചത്.
ഹിന്ദുമത വിശ്വാസപ്രകാരം ഈശ്വരപ്രാര്‍ത്ഥന വ്യക്തിപരമാണ്. തൂണിലും തുരുമ്പിലും ഈശ്വരനുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ഹിന്ദുക്കൾ. അല്ലാതെ അമ്പലത്തിൽ പോയേ തീരൂ എന്ന നിർബന്ധ ബുദ്ധിയുള്ളവരല്ല ഹിന്ദുക്കൾ. ഗുരുവായൂരും ശബരിമലയും പോലെ സമ്പാദ്യമുള്ള ക്ഷേത്രങ്ങളിലെ വരുമാനം കൊണ്ട് അന്നന്നേക്കുള്ള ചെലവുകൾക്കുള്ളത് പോലും കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന ക്ഷേത്രങ്ങളെ സഹായിക്കുന്നതിന് പകരം അതില്‍ നിന്ന് കയ്യിട്ട് വാരി സര്‍ക്കാര്‍ ഫണ്ടിലേക്ക് വകമാറ്റുകയെന്നതാണ് സർക്കാർ നയമെന്ന് അദ്ദേഹം ആരോപിച്ചു.
അധികാരതലപ്പത്ത് ഇരിക്കുന്നവര്‍ക്ക് ശമ്പളവും കിമ്പളവും നേടിയെടുക്കാനുള്ള ദേവസ്വങ്ങളുടെ താല്പര്യമാണ് ധൃതി കൂട്ടി ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനത്തിന് പിന്നിൽ. ആരാധനാലയങ്ങള്‍ തുറക്കാന്‍ ഐഎംഎ എതിര്‍ത്തിട്ടും സര്‍ക്കാര്‍ കാണിക്കുന്ന പിടിവാശി അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, അഖില കേരള തന്ത്രി സമാജമുൾപ്പെടെ വിവിധ സംഘടനകൾ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കേണ്ട നിലപാടിൽ തുടരുകയാണ്. മിക്ക ക്ഷേത്രങ്ങളും ഇത് പിന്തുടരുന്നുമുണ്ട് എന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post