കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ മറ്റു സഖ്യ കക്ഷികളുടെ പിന്തുണയോടെ ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്തിൻറെ സ്ഥിതി എന്തായിരിക്കുമെന്ന ആശങ്കയിലാണ് പലരും. പ്രതിപക്ഷ കക്ഷികളിലെ മിക്ക നേതാക്കളും അഴിമതിക്കേസുകളിൽ പ്രതികളാണ്. ഇവരുടെ നേതൃത്വത്തിൽ ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ എങ്ങനെ കേന്ദ്ര ഏജന്‍സികള്‍ക്ക് സത്യസന്ധമായ അന്വേഷണം തുടരാന്‍ കഴിയും? കോടതിയില്‍ ചാര്‍ജ് ഷീറ്റ് കൊടുക്കാന്‍ കഴിയും ? സാക്ഷികള്‍ക്ക് നിര്‍ഭയമായി എങ്ങനെ മൊഴി നല്കാന് കഴിയും ? ആശങ്കപ്പെടുത്തുന്ന ചോദ്യങ്ങളാണിത്.
നെഹ്രുകുടുംബത്തിലെ അഴിമതിക്കേസുകളിൽ മുന്നിട്ടു നിൽക്കുന്നത് സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്രയാണ്. നിരവധി കേസുകളിൽ ജാമ്യം എടുത്താണ് റോബർട്ട് വദ്ര ഇപ്പോൾ കഴിയുന്നത്. എന്നാൽ പ്രിയങ്കയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കി മുഖ്യ പ്രചരണ ചുമതലയില്‍ നിയോഗിക്കുന്നതോടെ കോണ്‍ഗ്രസ്സില്‍ വാദ്രയുഗമാണ് ആരംഭിക്കുന്നത്. പല കേസുകളും അട്ടിമറിക്കപ്പെടുമെന്നു മാത്രമല്ല, കുടുംബവാഴ്ചയിലാണ് രാജ്യത്തെ കൊണ്ട് ചെന്നെത്തിക്കുക.പ്രിയങ്കയെ മുന്‍ നിര്‍ത്തി ഇയാള്‍ അധികാരത്തില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ അത് വലിയ പ്രത്യാഘാതം തന്നെ രാജ്യത്ത് സൃഷ്ടിക്കും.
ഇന്ത്യയിലെ അഴിമതിയുടെ മൂലകാരണം റോബര്‍ട്ട് വാദ്രയാണെന്നാണ് ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. അഴിമതി നടത്താന്‍ ഗാന്ധി കുടുംബത്തിന് ഭരണഘടനാപരമായി അവകാശമുള്ളത് പോലെയാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ നിലപാടെന്നും ബി.ജെ.പി തുറന്നടിക്കുന്നു.യുപിഎ യുടെ ഭരണകാലത്തു നടന്ന സംഭവങ്ങൾ വിലയിരുത്തിയാൽ തന്നെ അത് മനസ്സിലാകും. കൂടാതെ രാജ്യ സുരക്ഷയെയും ഇത്തരം മഹാ സഖ്യത്തിന്റെ ഭരണം ബാധിക്കാനിടവരും. ചില പാർട്ടികൾക്ക് അയൽ രാജ്യങ്ങളോട് അത്ര ശത്രുത ഇല്ല താനും. ഭരണം പങ്കിടുമ്പോൾ പല പാർട്ടികൾക്കും ആഭ്യന്തരവും പ്രതിരോധവും കൈയടക്കേണ്ടി വന്നേക്കാം.
ഇതോടെ ഭരിക്കുന്നവർക്ക് പല വിട്ടു വീഴ്ചകളും ചെയ്യേണ്ടിയും വരും. അതുകൊണ്ടു തന്നെ മഹാ കൊള്ള സംഘം അധികാരത്തിലേറാതിരിക്കാനുള്ള നടപടിയെടുക്കേണ്ടത് ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങളാണ്. എന്നാൽ ഇക്കഴിഞ്ഞ എൻ ഡി എ യുടെ ഭരണത്തിൽ നാം കണ്ടത് ശത്രുരാജ്യങ്ങളോട് യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത വേണ്ടി വന്നാൽ അതിർത്തി കടന്നും തിരിച്ചടിക്കുന്ന ഒരു ഭരണകൂടത്തിന്റെ നിശ്ചയ ദാർഢ്യത്തെയാണ്. അത് തുടരണമെന്നാണ് രാജ്യസ്നേഹമുള്ള ഓരോരുത്തരുടെയും ആഗ്രഹം.
Discussion about this post