യസീദി പെൺകുട്ടി ലാമിയ ബാഷെറിന് തന്റെ ബന്ധുക്കൾ ആരൊക്കെ ജീവിച്ചിരുപ്പുണ്ടെന്നു അറിയില്ല. പതിനഞ്ചു വയസിൽ IS കാർ അവളെ തൻ്റെ മൂത്ത സഹോദരിയുടെ കൂടെ തട്ടിക്കൊണ്ടു പോയതായിരുന്നു. തട്ടിക്കൊണ്ടുപോകുമ്പോൾ അവൾക്കു പ്രായം പതിനഞ്ചു വയസ്. ചേച്ചിയുടെ രണ്ടു കുട്ടികളെക്കൂടി അവർ തട്ടിക്കൊണ്ടു പോയി. ആൺ കുട്ടിയെ മതപരിവർത്തനം ചെയ്തു IS ഇൽ ചേർത്തു; പെൺകുട്ടിയെ ലൈംഗിക അടിമയാക്കി.
ലാമിയയുടെ സഹോദരന്മാരെയും, അച്ഛനെയും, അമ്മാവന്മാരെയും ആ മ്ലേച്ചന്മാർ കൂട്ടക്കൊല ചെയ്തു. അമ്മയുടെ വിധി എന്താണെന്നു ഒരു വിവരവും ഇല്ല.
പിടിച്ചുകൊണ്ടു വന്ന അവളെയും അവളുടെ സഹോദരിയെയും ഒരു സൗദി എമിർ സമ്മാനമായി എടുത്തു. അയാൾ വളരെ മൃഗീയമായി അവരെ ബലാത്സംഗം ചെയ്യുമായിരുന്നു. ആദ്യദിവസം തന്നെ എനിക്ക് മരിച്ചാൽ മതിയെന്ന് തോന്നി. എന്റെ സഹോദരിയുടെ മുന്നിൽ വെച്ച് അയാൾ എന്നെ ബലാൽസംഗം ചെയ്തു. അതിനു ശേഷം ചേച്ചിയെയും. ആ കാമഭ്രാന്തൻ തങ്ങളെ കൂടാതെ വേറെ പെൺകുട്ടികളെയും കൊണ്ടുവന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അയാൾ ഞങ്ങളെ വിറ്റു. ഒരു IS കാരണാണ് എന്നെ വാങ്ങിയത്. വീട്ടിൽ ജോലി ഇല്ലാത്തപ്പോൾ അയാളുടെ ബോംബ് നിര്മാണശാലയിൽ ജോലി ചെയ്യണം. ശാരീരികമായും മാനസികമായും ഞാൻ തളർന്നു. ഒരു വയസുള്ള കുട്ടിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അവരുടെ രീതികൾ.
ശരിയാ നിയമ പ്രകാരം ഞങ്ങൾക്ക് ഒരു അധികാരവും ഇല്ല കാരണം ഞങ്ങൾ കാഫിറുകൾ ആണ്. എല്ലാം തീരുമാനിച്ചിരുന്നത് ശരിയാ കോടതികൾ ആണ്. അവർ എന്നെ പിന്നെയും പലർക്കു വിറ്റു. അവസാനം ഞാനും എന്റെ രണ്ടു കൂട്ടുകാരോടൊപ്പം രക്ഷപെടാൻ തീരുമാനിച്ചു. വൈകുന്നേരം ഏഴുമണിക്ക് ഹാവിജയിൽ നിന്നും ഇറങ്ങി. രാവിലെ നാല് മണിവരെ നിർത്തല്ല നടത്തം. തുർക്കി അതിർത്തിയുടെ അടുത്തെത്തിയപ്പോഴേക്കും എന്റെ കൂട്ടുകാരി ഒരു മൈനിന്റെ മുകളിൽ ചവുട്ടി. ആ പൊട്ടിത്തെറിയിൽ എന്റെ രണ്ടു കൂട്ടുകാരികളും കൊല്ലപ്പെട്ടു. എന്റെ രണ്ടു കണ്ണുകളും നഷ്തമായി. എനിക്കിനി ജീവിക്കണമെന്ന് ഒരു ആഗ്രഹവും ഇല്ല എന്ന് തന്നെ ഇന്റർവ്യൂ ചെയ്ത ഓൺ ടീവി ജേര്ണലിസ്റ്റിനോട് അവൾ പറഞ്ഞു.
Discussion about this post