കൊച്ചി: വനിതാമതിൽ കെട്ടുന്ന നാട്ടിൽ പെൺകുഞ്ഞുങ്ങൾക്കെന്തു സുരക്ഷയാണ് മുഖ്യമന്ത്രി ഒരുക്കിയിരിക്കുന്നതെന്ന് ചോദിച്ച് ഒരച്ഛന്റെ തുറന്ന കത്ത്. എന്തു വിശ്വസിച്ചു രക്ഷിതാക്കള്‍ പെണ്മക്കളെ പുറത്തു വിടുമെന്ന് പിതാവ് കത്തില്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. കഴിഞ്ഞ ദിവസം സ്വന്തം മകള്‍ക്ക് ഫോര്‍ട്ട് കൊച്ചിയില്‍ വച്ചുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്. സംഭവത്തെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
പ്രതികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും പിതാവ് മുഖ്യമന്ത്രിക്കയച്ച പരാതിയില്‍ പറയുന്നു.പെണ്‍കുട്ടി വൈകിട്ട് ഏഴിന് താമസിക്കുന്ന ഫ്ലാറ്റിലേക്ക് നടന്നുപോകുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ കൈയേറ്റം ചെയ്യുകയായിരുന്നു. കരഞ്ഞുകൊണ്ട് പൊലീസുകാരെ കാണുന്നതുവരെ ഓടിയതു കൊണ്ടു മാത്രം കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നുവെന്നാണ് പിതാവ് പറയുന്നത് .
ആയിരക്കണക്കിനു പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടിയാണു താന്‍ പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുന്നത്. ഇനിയും അവള് പുറത്തിറങ്ങുമ്ബോള്‍ ഇങ്ങനെ സംഭവിക്കില്ല എന്നതിന് എന്തുറപ്പാണു നല്‍കാനാവുക? തകര്‍ന്ന ഹൃദയവും പേറി ഈ പെണ്‍കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി എവിടെയാണ് ഇനി പരാതി പറയേണ്ടത്? ഒരിക്കലും സംഭവിക്കരുതാത്തതാണു മകള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടും ഒന്നും സംഭവിച്ചില്ല. പ്രതിയെ പിടികൂടാന്‍ പൊലീസ് ചെറുവിരല്‍ പോലും അനക്കിയില്ല. കുറ്റവാളി ഇപ്പോഴും പരിസരങ്ങളില്‍ തന്നെയുണ്ട്. പൊലീസിനെയോ നിയമ സംവിധാനങ്ങളെയോ ഭയപ്പെടാതെ അയാളിപ്പോഴും അടുത്ത ഇരയ്ക്കായി കറങ്ങി നടക്കുകയായിരിക്കാം.
ജനങ്ങള്‍ക്കുവേണ്ടി എന്ന പേരില്‍ പൊലീസും സര്‍ക്കാരും നടത്തുന്നതു വെറും കസര്‍ത്തുകളാണ്. സ്ത്രീ സമത്വത്തിനു വേണ്ടി എന്ന പേരില്‍ സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം നല്ലതാണ്. പക്ഷേ അതിനേക്കാള്‍ അത്യാവശ്യമായത് അവരുടെ സുരക്ഷയാണ്. വീടിന് അകത്തായാലും പുറത്തായാലും പെണ്‍കുട്ടികളുടെ സുരക്ഷ അടിസ്ഥാന മനുഷ്യാവകാശവും രാജ്യത്തിന്റെ ഉത്തരവാദിത്വവുമാണ്. സ്വന്തം മകള്‍ക്കായിരുന്നു ഇതു സംഭവിച്ചിരുന്നതെങ്കില്‍ എന്തു നടപടി സ്വീകരിക്കുമായിരുന്നു എന്നതു പോലെ നടപടികളെടുക്കാനാണ് അഭ്യര്‍ത്ഥന.
ഒരു പിതാവെന്ന നിലയിലുള്ള അപേക്ഷയാണിത്. പിതാവ് തന്റെ കത്തില്‍ വ്യക്തമാക്കുന്നു.പരാതിയുമായി പലതവണ സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും അനുകൂലമായ നിലപാടു സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണു ബിസിനസുകാരനായ പിതാവ് മുഖ്യമന്ത്രിക്കു കത്തെഴുതിയത്.പരിസരത്തുള്ള അഞ്ച് സ്വകാര്യ സിസിടിവി കാമറകള്‍ പരിശോധിച്ചെങ്കിലും പെണ്‍കുട്ടിയുടെയോ സംഭവത്തിന്റെയോ ചിത്രങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്.
100 മീറ്റര്‍ അകലെയുളള മറ്റൊരു കാമറയില്‍ സംഭവം നടന്ന സമയത്ത് ഒരു ബൈക്ക് പാഞ്ഞുപോകുന്നതായി കണ്ടെങ്കിലും നമ്പർ വ്യക്തമല്ലാത്തതിനാൽ തുടരന്വേഷണം പോലും നടത്തിയിട്ടില്ല.
Discussion about this post