പത്തനംതിട്ട : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവം വ്യാജ ഫോട്ടോഷൂട്ടെന്നു മുന്‍ ദേവസ്വം ബോര്‍ഡ് മെമ്പർ അജയ് തറയില്‍. യുവതീ പ്രവേശനം എന്ന പേരില്‍ പ്രചരിച്ച വീഡിയോ തന്നെ വ്യാജമാണെന്നും അദ്ദേഹം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സുപ്രീം കോടതിയില്‍ സത്യവാങ് മൂലത്തിനൊപ്പം നൽകാനായി സർക്കാരിന്റെ ഭാഗം ജയിക്കാനായി ആരെയൊക്കെയോ ഊടുവഴികളിലൂടെയും മതില് ചാടിച്ചു കൊണ്ടുവന്ന് അമ്പലത്തിന്റെ പരിസരങ്ങളില്‍വെച്ച് ഫോട്ടോഷൂട്ട് നടത്തുകയാണ് ഉണ്ടായത്.
യുവതികള്‍ വന്ന് സോപാനത്ത് നിന്ന് ശബരിമല ദര്‍ശനം നടത്തിയിട്ടില്ല എന്നതിന് എല്ലാ തെളിവുകളും ഇവിടെയുണ്ട്. അത് മറിച്ചാണെന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും വെല്ലുവിളിക്കുന്നതായും അജയ് തറയില്‍ പറഞ്ഞു. ബിന്ദുവും കനകദുർഗയും സോപാനത്ത് എത്തിയിട്ടില്ല എന്നാണു അജയ് തറയിൽ പറയുന്നത്. ഇതോടെ വരും ദിവസങ്ങളിലും ശബരിമല യുവതി പ്രവേശനം കത്തി നിൽക്കുമെന്ന് തന്നെയാണ് സൂചന.
Discussion about this post