ശബരിമല : വീണ്ടും ആചാരലംഘനം നടന്നെന്ന രീതിയിൽ സർക്കാരും, മലയാളത്തിലെ ചില പ്രത്യേക മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത് ശ്രീലങ്കൻ സ്വദേശിനി ശശികല അല്ലെന്നു ഇന്റലിജൻസ് വിഭാഗം. സന്നിധാനത്തും നിന്നുമുള്ള വീഡിയോയിലെ സ്ത്രീയും ശശികലയും തമ്മിൽ വിദൂര സാമ്യം പോലുമില്ല. വ്യാഴാഴ്ച രാത്രിയോടെയാണ് ഇവര്‍ മലകയറിയതെന്നായിരുന്നു ആദ്യം വാര്‍ത്ത പുറത്തുവന്നത്.
ദേശീയ മാധ്യമങ്ങളടക്കം ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും പിന്നീട് വാര്‍ത്ത തിരുത്തി ശശികല തന്നെ രംഗത്തെത്തി. കൂടാതെ ഇവർ കടുത്ത രോഷ പ്രകടനവും നടത്തിയിരുന്നു. എന്നാല്‍ ശശികല ദര്‍ശനം നടത്തിയെന്ന് ഉച്ചയോടെ പോലീസും സര്‍ക്കാരും ചില പ്രമുഖ മാധ്യമങ്ങളും സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത് ശ്രീലങ്കൻ സ്വദേശിനി ശശികല തന്നെയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിലപാട്.
കൂടാതെ മരക്കൂട്ടത്തിനു സമീപം ശശികലയുടെ ദൃശ്യങ്ങൾ പകർത്തിയ സമയത്ത് ഉണ്ടായിരുന്ന ഇരുമുടിക്കെട്ടിനു പോലും വ്യാജമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ മാറ്റമുണ്ട്. ഇതിൽ ഒരാളിന് കണ്ണടയും ഉണ്ട്. സ്ത്രീ മലകയറുന്നുണ്ടെന്ന വിവരം വന്നതോടെ നാമജപ പ്രതിഷേധവുമായി വലിയ സംഘമാളുകൾ വലിയ നടപ്പന്തലിൽ കാത്തുനിന്നു. കനത്ത പ്രതിഷേധമുണ്ടാകുനുള്ള സാധ്യത പോലീസ് അറിയിച്ചതോടെ യുവതി തിരിച്ചിറങ്ങുകയായിരുന്നു.
എന്നാൽ സ്ത്രീ പ്രവേശിച്ചു എന്ന വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ സിപിഎം മീഡിയ ഫ്രാക്ഷൻ ആണെന്നാണ് ഭക്തരുടെ ആരോപണം. കൂടാതെ ഇതിന്റെ പേരിൽ തന്ത്രി നടയടച്ചു ശുദ്ധികലശം നടത്തിയാൽ തന്ത്രിക്കെതിരെ കൂടുതൽ നടപടിയെടുക്കാൻ വേണ്ടിയാണ് ഇത്തരം നാടകമെന്നും ആരോപണമുണ്ട്.
Discussion about this post