യൂപീ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഒരു കൃത്രിമ വീഡിയോ ചമച്ചു നുണപ്രചാരണം നടത്തിയതിന് പർവേസ് എന്നുപേരുള്ള യുവാവിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടു. ഈ വീഡിയോ വളരെ ചർച്ചാ വിഷയം ആയിരുന്നു.
രണ്ടായിരത്തിയേഴിൽ ഗോരഖ്പൂരിൽ ഒരു യോഗത്തിൽ വെച്ച് യോഗി വർഗ്ഗീയ പ്രസംഗം നടത്തുകയും മുസ്ലിംകളെ ആക്രമിക്കാൻ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഉള്ള പ്രസംഗം നടത്തി എന്നാണ് വിഡിയോയിൽ കാണുന്നത്. അതിൽ അദ്ദേഹം തന്റെ അനുയായികളോട് കൊല്ലപ്പെട്ട മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ ആവശ്യപെടുന്നതായി കാണിച്ചിരുന്നു.
കോടതിയുടെ ആവശ്യപ്രകാരം വീഡിയോയുടെ ഫോറൻസിക് പരീക്ഷണത്തിൽ അതിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തി. ഫോറൻസിക് അന്വേഷണം നടത്തിയത് സെൻട്രൽ ഫോറൻസിക് ലബോറട്ടറി യിൽ ആയിരുന്നു. പർവേസ് ഇതിനെ ഹൈ കോർട്ടിൽ ചോദ്യം ചെയ്തു. കോടതി ഹർജി തള്ളിയതിനെ തുടർന്ന് പെർവേസിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഈ വീഡിയോ സാമുദായിക സ്പർദ്ധക്ക് കാരണമാകുമെന്നും അതിനാൽ പ്രതിക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്താനും കോടതി ആവശ്യപ്പെട്ടു.
ഈ വീഡിയോ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചിരുന്നു. യോഗിയുടെ രാഷ്ട്രീയ വൈരികൾ ഈ വീഡിയോ തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് എതിരെ ഉപയോഗിച്ചിരുന്നു.
Discussion about this post