കൊച്ചി: ഫേസ്ബുക്കില്‍ സിപിഎമ്മിന് വേണ്ടി വ്യാജപ്രചാരണം നടത്തുന്ന പോരാളി ഷാജിമാരെ കടത്തിവെട്ടുകയാണ് കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രി. ജനങ്ങള്‍ തെരഞ്ഞെടുത്ത പദവിയിലിരുന്ന് ഒരുമടിയുമില്ലാതെ കേരളത്തോട് നുണപറയുകയാണ് പിണറായി വിജയന്.
സുപ്രീം കോടതിയിലെ കള്ള സത്യവാങ്മൂലം
സുപ്രീം കോടതിയിൽ 50 വയസിൽ താഴെയുള്ള 51 പേര് ശബരിമലയിൽ കയറി എന്ന് കള്ള സത്യവാങ്മൂലം കൊടുത്തതൊട്ടു തുടങ്ങുന്നു പിണറായിയുടെ കള്ളങ്ങൾ. ലിസ്റ്റിൽ പെരുവന്ന പല യുവതികളും പുരുഷന്മാർ ആരുന്നു എന്ന് പല ചാനലുകളും തെളിവുകൾ സഹിതം പുറത്തുകൊണ്ടുവന്നോതോടു സർക്കാരിന്റെ കള്ളി വെളിച്ചത്തായി.
ചന്ദ്രന് ഉണ്ണിത്താന്റെ കൊലപാതകം
ആചാരലംഘനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി പന്തളത്ത് നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത ചന്ദ്രന് ഉണ്ണിത്താനെ സിപിഎമ്മുകാര്‍ പാര്‍ട്ടി ഓഫീസിന്റെ മുകളില്‍നിന്നും കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. എന്നാല്‍ പിറ്റേദിവസം നടത്തിയ പത്രസമ്മേളനത്തില്‍ മരണകാരണം ഹൃദയസ്തംഭനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണിക്കൂറുകള്‍ മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ നുണയുടെ ആയുസ്. അന്നേ ദിവസം വൈകിട്ടോടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് ആഭ്യന്തര മന്ത്രി കൂടിയായ പിണറായി നുണ പറഞ്ഞത് കേസ് അട്ടിമറിക്കാനായിരുന്നുവെന്ന് വ്യക്തം. ചന്ദ്രന് ഉണ്ണിത്താനെ കൊലപ്പെടുത്തിയത് ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമാണെന്ന് പിന്നാലെ പോലീസും വ്യക്തമാക്കി.
ശ്രീലങ്കന്‍ യുവതിയുടെ ദര്‍ശനം
ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയതിന് ശേഷം ശ്രീലങ്കന്‍ യുവതിയായ ശശികലയും ആചാരലംഘനം നടത്തിയെന്ന വ്യാജപ്രചാരണത്തിന് മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്കി. പാര്‍ട്ടി ചാനലായ കൈരളിയും സിപിഎം അനുകൂല ചാനലായ ന്യൂസ് 18മാണ് ആദ്യം ഈ വാര്‍ത്ത നല്‍കിയത്. ശശികലയും കുടുംബവും ഇന്റലിജന്റ്സും ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. എന്നിട്ടും ഹര്ത്താലൊന്നുമില്ലേയെന്ന് ചോദിച്ച് വിശ്വാസികളെ പ്രകോപിപ്പിക്കാനാണ് പിണറായി ശ്രമിച്ചത്. ഇതേ മുഖ്യമന്ത്രി പിറ്റേദിവസം പത്രസമ്മേളനത്തില്‍ ശശികല ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിക്കാന്‍ തയ്യാറായതുമില്ല. വിശ്വാസികളെ പ്രകോപിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം.
കെവിന്റെ കൊലപാതകം
കേരളത്തെ പിടിച്ചുലച്ച കൊലപാതകമായിരുന്നു കെവിന്റെത്. അക്രമികള്‍ കെവിനെ തട്ടിക്കൊണ്ടുപോയ കാര്യം നേരത്തെ തന്നെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുള്ളതിനാല്‍ എസ്ഐക്ക് ഇക്കാര്യത്തില്‍ നടപടി എടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതായി ബന്ധുക്കള്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയ കാര്യം മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയായിട്ടും പൊലീസ് അനാസ്ഥ തുടര്‍ന്നു. ഇത് വിവാദമായതോടെ കെവിന്റെ മരണവും തന്റെ സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് വാദിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ഇത് പച്ചക്കള്ളമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ നിയോഗിച്ച പ്രത്യേക ടീമില്‍ ഗാന്ധി നഗര്‍ എസ്ഐ എം.എസ്. ഷിബുവും അംഗമായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കാന്‍ തയ്യറാക്കിയ ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ഷിബുവിന്റെ പേരുണ്ടായിരുന്നത്. കെവിന്റെ കുടുംബത്തെയും മാധ്യമങ്ങളെയും നുണയന്മാരാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
പ്രളയത്തിലെ യുഎഇ സഹായം
കേരളത്തിലെ പ്രളയത്തില്‍ യുഎഇ 700 കോടിയുടെ സഹായം വാഗ്ദാനം ചെയ്തുവെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ യുഎഇ അറിയിപ്പ് നല്‍കിയിരുന്നില്ല. വ്യവസായിയായ എം.എ. യൂസഫലി അറിയിച്ചതായാണ് പിണറായി പറഞ്ഞത്. എന്നാല്‍ യൂസഫലി ഈ അവകാശവാദം ഉന്നയിച്ചില്ല. ഇതിനെല്ലാം പുറമെ യുഎഇ തന്നെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ തള്ളി രംഗത്തെത്തി. സഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുഎഇ അംബാസിഡര്‍ തുറന്നടിച്ചു. എന്നിട്ടും നുണയാവര്ത്തിക്കുകയാണ് പിണറായി ചെയ്തത്. ഇന്ത്യയിലും പുറത്തും കേരളത്തിന്റെ സല്‍പ്പേര് കളങ്കെപ്പെടുത്തുകയാണ് നുണ പറഞ്ഞതിലൂടെ മുഖ്യമന്ത്രി ചെയ്തത്.
പിണറായി അമേരിക്ക അവാര്‍ഡ്
നിപ്പ വൈറസ് നേരിട്ടതിലെ മാതൃകാപരമായ പ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര അവാര്‍ഡ് ലഭിച്ചതായി പിണറായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബാള്‍ട്ടിമോറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സന്ദര്‍ശിച്ചപ്പോള്‍ കിട്ടിയ മെമന്റോ പുരസ്കാരമാക്കുകയാണ് പിണറായിയും സിപിഎമ്മും ചെയ്തത്. സിപിഎമ്മുകാരായ ഏതാനും മലയാളികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു മൂലക്ക് നല്കിയ തട്ടിക്കൂട്ട് സ്വീകരണം സ്ഥാപനത്തിന്റേതാക്കി വ്യാജ പ്രചാരണം നടത്തുകയായിരുന്നു പിണറായി. പിണറായിയെ ആദരിച്ചില്ലെന്നും അത് വെറുമൊരു സന്ദര്‍ശനം മാത്രമാണെന്നും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസ്താവന ഇറക്കിയതോടെ മുഖ്യമന്ത്രി നാണംകെട്ടു.
ഗാന്ധി വധം
രാഷ്ട്രപിതാവ് ഗാന്ധിജിയുടെ വധത്തിന്റെ ഉത്തരവാദികള്‍ ആര്‍എസ്എസ് ആണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചു. എന്നാല്‍ വിവരാവകാശ നിയമപ്രകരം അപേക്ഷിച്ചപ്പോള്‍ ആര്‍എസ്എസ് ആണെന്നതിന് തെളിവില്ലെന്ന് പറഞ്ഞു
Discussion about this post