-Thekumbhagom Mohan
എൻറെ പത്രപ്രവർത്തക തുടക്കത്തിൽ എനിക്ക് ഒരു അപരനെ അനുജൻ അത്തിക്കയം സമ്മാനിച്ചു! പിഎസ് തെക്കുംഭാഗം! പിന്നെ അദ്ദേഹം കൊല്ലത്തു ഒരു വാരികയിൽ ചേർന്നു! അവർക്കും എന്നൊടുളള ചൊരുക്കാണു അദ്ദേഹത്തെ പ്രതിഷ്ഠിച്ചതിനൂ പിന്നിൽ !
അവിടെ ഇരുന്നു കൊണ്ടു അദ്ദേഹം ഒരു അപരാധം ചെയ്തു!
.ശബരിമല ക്ഷേത്രത്തെ പറ്റി ഒരു പുസ്തകം എഴുതി! ‘ശബരിമല ഐതീഹ്യവും വിശ്വാസവും ‘ അതു കണ്ടാൽ ആ എഴുത്തുകാരനെ പ്രതി നമുക്കു മതിപ്പു കുടും! കാരണം അത്രയും ആധികാരവും പുരാതനവും ആയ രേഖകൾ അടയാളപ്പെടുത്തിയ ഒരു പുസ്തകം! ഇത്രയും ഗവേഷണ ത്വര ഒരു യുവാവിനുണ്ടോ എന്നു അത്ഭുതം കൂറി!
പൊതുവേ ആ പുസ്തകം സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി !
പക്ഷെ, ആ പുസ്തകം ഒരു ചതി ആയിരുന്നു!
കാരണം ആ പുസ്തകം സ്ഥാപിക്കുന്നതു അയ്യപ്പനു ‘ചീരപ്പൻചിറ’ എന്ന ചേർത്തലയിലെ ഒരു കുടുംബത്തിനും അവിടെ ഒരു സ്ത്രീക്കു അയ്യപ്പനോടുളള അഗാധമായ പ്രണയവും, അയ്യപ്പൻ തട്ടിൻപുറത്തു വിശ്രമിക്കമ്പോൽ ഈ സ്ത്രീ എന്നും ‘അരവണ’ യുമായി അദ്ദേഹത്തെ സമീപിക്കും എന്നും ഉള്ള പൈങ്കിളി കഥകൾ! ചുരുക്കത്തിൽ ശബരിമല ചീരപ്പൻചിറക്കാരുടെ ആണെന്ന് സ്ഥാപിക്കുക ആയിരുന്നു ആ രചന!
.ചരിത്രം പറയുന്നു! പണ്ടു സമ്പന്നരായ ഈഴവർ ആ സമ്പത്ത് ഉപയോഗിച്ച് രാജാവിൽ നിന്നു ഓരോരോ സ്ഥാനങ്ങൾ നേടി എടൂത്തിരുന്നു ധാരാളം ചരിത്ര തെളിവുകൾ ഉണ്ടതിനു!
രാജാവു രേഖകൾ ഒന്നും കൊടിക്കില്ല വാ കൊണ്ടു പറയും അന്നു അതുതന്നെ രേഖ! ഇങ്ങിനെ പന്തളം രാജാവിനു പണക്കിഴി കൊടുത്തു ശബരിമല വെടി വഴിപാട് ചീരപ്പൻചിറക്കാർ സ്വന്തം ആക്കി!
കാലം മാറി! പ്രാക്കുളം ഭാസി ദേവസ്വം ബോർഡ് പ്രസിഡന്റ് ആയപ്പോൾ ഈ തരത്തിൽ ഉള്ള എല്ലാ അശിടുകിശിടുകളൂം ശബരിമലയിൽ മാത്രമല്ല എല്ലാ ദേവസ്വം അമ്പലത്തിൽ നിന്നും ഒഴിവാക്കി!
ഇവർ അവകാശവാദം ഉയർത്തി! മതിയായ രേഖ കൊണ്ടുവരു!
കൊണ്ടൂചെല്ലാൻ എന്തു രേഖകൾ?
ഉടൻ ചില ക്ഷുദ്ര ജീവികളുടെ ബുദ്ധി ഉണർന്നു! അവർ സംസ്ഥാന പുരാവസ്തു വകുപ്പിലെ ചിലരെ സമീപിച്ചു! അതിനെന്താ നമുക്ക് പരിഹാരം ഉണ്ടാക്കാം! അങ്ങിനെ അവർ കുറെ ചെമ്പോലയും വെളളി തകിടും ഒക്കെ ഉണ്ടാക്കി നൽകി! അതു പുരാതനവും പഴമയും ഉണ്ടാക്കാനുളള വഴിയും പറഞ്ഞു കൊടുത്തു! അതു അനുസരിച്ചു അവർ ചെയ്യേണ്ടതെല്ലാം ചെയ്തു! അപ്പോഴണു ഇതിനു ഒരു പ്രചരണം വേണം എന്നു തോന്നിയതു. അങ്ങനെ ഉണ്ടായതാണ് പിഎസ് തെക്കുംഭാഗത്തിൻറെ ആ പുസ്തകം!
ആ രേഖകളും പുസ്തകവുമായി ചീരപ്പൻചിറക്കാർ കോടതിയിൽ കേസ് പറഞ്ഞു. സുപ്രീംകോടതി വരെ! സുപ്രീംകോടതി ഈ രേഖകൾ പരിശോധിച്ചു അതിൻറെ കാലപ്പഴക്കം നിർണ്ണയിക്കാൻ കേന്ദ്ര പുരാവസ്തു വകുപ്പിന് കൈമാറി. അവർ അതിനു ഒരു കൊല്ലം പോലും പഴക്കമില്ല എന്നു റിപ്പോർട്ട് കൊടുത്തു!
കേസിൽ വാദി പ്രതിയാകും എന്നുറപ്പായി വൃജരേഖ ചമച്ചു എന്ന കുറ്റത്തിന് അകത്താകും എന്ന സ്ഥിതി ആയി.അവസാനം കേസ് പൻവലിക്കാൻ ദയവുണ്ടാകണം എന്നപേക്ഷിച്ചു അതു സമ്മതിച്ച കോടതി ഈ രേഖകളും ഈ പുസ്തകവും മേലിൽ ഒരു കാരൃത്തിനും ഉപയോഗിക്കാൻ പാടില്ല എന്നു വിലക്കി!
ഇപ്പോൾ ഇതു പറയാൻ കാരണം ഇന്നലെ ശബരിമലയിൽ അവകാശവാദം ഉന്നയിച്ചു ഒരു പുസ്തകം കൂടി പുറത്തു വന്നു! ഒരു സജീവ് എഴുതിയതും ഒട്ടേറെ രേഖകൾ ഉല്പെടുത്തി ഒരു പുസ്തകം! ആ പുസ്തകം സ്ഥാപിക്കുന്നതു അയ്യപ്പൻ മലയരയൻ ആണെന്നും ക്ഷേത്രം അവരുടെ ആയിരുന്നു എന്നും അവരിൽ നിന്ന് ബ്രാഹ്മണർ തട്ടി എടുത്തു എന്നും ആണ്!
ഇതും ചീരപ്പൻചിറക്കാരുടെ കൂട്ടുളള അവകാശവാദം ആണ്! യാതൊരു അടിസ്ഥാനവും ഇല്ലാത്ത അവകാശവാദം!
കാരണം ശബരിമലയിൽ മലയരയന്മാർക്കു ഒരിക്കലും ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല! എന്നാൽ പൊന്നമ്പല മേട്ടിൽ വിളക്ക് കൊളുത്തുക ഒരു മല അരയ കുടുംബത്തിനു അവകാശപ്പെട്ടതു ആയിരുന്നു! എന്നാൽ കാലക്രമേണ ആ കുടുംബം ആനൃം നില്ക്കുകയോ കുടിയൊഴിയുകയോ ചെയ്തു. അതിനു ശേഷം ഫോറസ്റ്റുകാരോ ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരോ ആണ് അവിടെ വിളക്ക് കൊളുത്തുന്നതു! അല്ലാതെ മലയരയരല്ല! മാത്രമല്ല, നാളിതുവരെ ഇത്തരത്തിലുള്ള ഒരു അവകാശവാദവും ഉയർത്തിയില്ല എന്തുകൊണ്ട്?
ഇപ്പോൾ സംഘടന ആയി എതിനും ഒരു വലിയ ആൾക്കുട്ടം എന്തിനു പിന്നിലും അണിനിരക്കും എന്നതൊക്കെ ഇവരെ പ്രത്സാഹിപ്പിച്ചേക്കാം ഒപ്പം കുറെ വൃജരേഖകളും!
മോനേ, സജീവ് ഈ പരിപ്പു ഇവിടെ വേകുമോ?
ചീരപ്പൻചിറക്കാരോടു ചോദിക്കു!