തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വാച്ചു നോക്കി ഇറങ്ങിയോടിയ പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് കിട്ടിയ അവസരം തുലച്ചു നാണം കെടുത്തിയവര്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നു. വാഴക്കൃഷിയെ കുറിച്ചും ക്വാറികളെ കുറിച്ചും ബുക്ക് സ്റ്റോളുകളെ കുറിച്ചും അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു സ്പ്രീങ്ളര് വിവാദത്തില്‍ നിന്നു രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയെ സഹായിച്ചവരില്‍ പാര്‍ട്ടി ചാനലിലെയും പത്രത്തിലെയും റിപ്പോര്‍ട്ടര്‍മാര്‍ മാത്രമല്ലെന്നതാണു സങ്കടം. ഇന്ത്യാ ടുഡേയിലെ ജീമോനും കലാകൗമുദിയിലെ അരവിന്ദും തിരുവനന്തപുരത്തെ പത്രക്കാര്ക്കിടിയില് പരിഹാസ്യരായി.
മാതൃഭൂമി ചാനലിലെ ശ്രീജിത്തും ഏഷ്യാനെറ്റിലെ അജയഘോഷും മുഖ്യമന്ത്രിയോടു ചോദ്യങ്ങള്‍ക്ക് അവസരം നല്‍കണമെന്നു പത്രസമ്മേളനം നിയന്ത്രിച്ചിരുന്ന ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സുരേഷ് കുമാറിനോടു ആവശ്യപ്പെട്ടിരുന്നു. കൊറോണ വിഷയം കഴിഞ്ഞ ശേഷം ചോദിക്കാമെന്നു സുരേഷും ഉറപ്പു നല്കി. ഇതനുസരിച്ച് ഇവര്‍ ഊഴം കാത്തു നിന്നപ്പോഴാണ് മുഖ്യമന്ത്രി പെട്ടെന്ന് ഇറങ്ങിയോടിയത്.
ഇതേ തുടര്‍ന്നു അജയഘോഷും ശ്രീജിത്തും ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സുരേഷുമായി വാക്കേറ്റമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രസ് സെക്രട്ടറി പി.എം.മനോജിന്റെ ആസൂത്രണത്തിന് അനുസരിച്ചാണ് സുരേഷ് തിരക്കഥ തയാറാക്കി അനാവശ്യ ചോദ്യങ്ങള്‍ക്ക് ചിലരെ ചട്ടം കെട്ടിയിരുന്നുത്. ഈ ചതി മറ്റുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കു മനസിലായതുമില്ല.
എല്ലാ ദിവസം ഇതേ തിരക്കഥ വിജയിക്കില്ലെന്നതിനാല് മുഖ്യമന്ത്രിയുടെ ഓഫിസ് പത്രസമ്മേളനങ്ങള്‍ അവസാനിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതായാണു സൂചന. പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.പി.റജിയുമായി സുരേഷ് കുമാര്‍ ഇതേക്കുറിച്ചു സംസാരിച്ചതായും വിവരമുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ക്കു കൊറോണ ബാധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം അവസാനിപ്പിക്കാന്‍ പത്രപ്രവര്‍ത്തക യൂണിയനെ കൊണ്ടു തന്നെ ആവശ്യപ്പെട്ടേക്കും. ഇതിനു മുന്നോടിയായി തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊറോണ റാപ്പിഡ് ടെസ്റ്റ് നടത്തണെന്നു റജി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരൂഭാഗവും ധാരണയിലെത്തി വൈകാതെ തന്നെ മുഖ്യമന്ത്രിയുടെ പത്രസമ്മേളന പ്രഹസനത്തിനു താല്‍ക്കാലിക വിരാമമിട്ടേക്കും.
Discussion about this post