ന്യൂഡല്‍ഹി ∙ കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യൂജെ) ഡല്‍ഹി ഘടകം പൂഴ്ത്തിവച്ചിരുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ് പുറത്തു വന്നപ്പോള്‍ നാണം കെട്ടതു യൂണിയന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.നാരായണന്. കെയുഡബ്ല്യൂജെ ഡല്‍ഹി ഘടകത്തിനു പ്രസ് ക്ലബും ലൈബ്രറിയും സ്ഥാപിക്കാനായി കേരള സര്‍ക്കാര്‍ അനുവദിച്ച 25 ലക്ഷം രൂപയാണ് ഭാരവാഹികള്‍ വിഴുങ്ങിയത്. ഇതേക്കുറിച്ചു അംഗങ്ങള്‍ സംസ്ഥാന നേതൃത്വത്തിനു പരാതി നല്കിയപ്പോള് അന്വേഷിക്കാനെത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി ആരോപണം നിഷേധിക്കാന്‍ കൈക്കൂലി ഒപ്പിച്ചത് 55,000 രൂപ. മാതൃഭൂമിയില്‍ നിന്നു പുറത്താക്കപ്പെട്ടതിന്റെ സഹതാപമുണര്‍ത്തി യൂണിയനില്‍ നിന്നു പ്രതിമാസം 20,000 രൂപ പ്രത്യേക ബത്തയും യാത്രാ ബത്തകളും ജില്ലാ ഘടകങ്ങളുടെ സല്‍ക്കാരവും ഏറ്റുവാങ്ങി നടന്ന നാരായണന് ഡല്‍ഹിയിലെ അഴിമതി ആരോപണവും കീശ നിറയ്ക്കാന്‍ അവസരമായി.
കൊണാട്ട്പ്ലേസിലെ ഫെഡറല്‍ ബാങ്ക് ശാഖയിലെ കെയുഡബ്ല്യൂജെ അക്കൗണ്ടില്‍ 2012 സെപ്റ്റംബര്‍ 18നാണ് സര്‍ക്കാരില്‍ നിന്നു ലഭിച്ച 25 ലക്ഷം രൂപയുടെ ഡിഡി നിക്ഷേപിച്ചത്. തുക കയ്യില്‍ കിട്ടിയതോടെ ഭാരവാഹികളുടെ മനസില്‍ ലഡു പൊട്ടി. പദ്ധതി നിര്‍ദേശമായി നല്‍കിയിരുന്ന ഓഫിസും ലൈബ്രറിയും വേണ്ടെന്നു വച്ചു തുക നവംബറില്‍ എഫ്ഡിയാക്കി മാറ്റി. എഫ്ഡിയുടെ പലിശ അംഗങ്ങളറിയാതെ ഊറ്റിയെടുത്താണ് ആദ്യകാലത്തു ഭാരവാഹികള്‍ വെട്ടിപ്പ് നടത്തിയത്. ഇപ്പോള്‍ തിരുവനന്തപുരത്തു ന്യൂസ് 18നുള്ള കിരണ്‍ ബാബുവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഴ്സനല്‍ സ്റ്റാഫംഗമായ ധനസുമോദുമാണ് ഫണ്ടു വെട്ടിപ്പിനു തുടക്കമിട്ടത്. കിരണ്‍ ബാബുവും ധനസുമോദും ചേര്‍ന്ന് എട്ടു ലക്ഷം രൂപ അടിച്ചുമാറ്റി. നാലു ലക്ഷം രൂപ വീതം ഇരുവരും പങ്കിട്ടതായി ആരോപണമുയര്‍ന്നു. ഈ തുക വിനിയോഗിച്ചാണ് ധനസുമോദ് മണ്‍റോ തുരുത്തിനെ കുറിച്ചു ഡോക്കുമെന്ററി നിര്‍മിച്ചതെന്ന് ആരോപണമുയര്‍ത്തിയത് ദേശാഭിമാനിയിലെ എം.പ്രശാന്തും മാതൃഭൂമിയിലെ മണികണ്ടനുമാണ്. വെട്ടിപ്പു പുറത്തു വരുമെന്ന ഭീതിയില്‍ കേരള കൗമുദിയില്‍ നിന്നു കിരണ്‍ബാബുവും മംഗളത്തില്‍ നിന്നു ധനസുമോദും ഡല്‍ഹി ബ്യൂറോയില്‍ നിന്നു തിരുവനന്തപുരത്തേക്കു സ്ഥലംമാറ്റം വാങ്ങി മുങ്ങി.
ഏഷ്യാനെറ്റിലെ പ്രശാന്ത് രഘുവംശം പ്രസിഡന്റും ദേശാഭിമാനിയിലെ എം.പ്രശാന്ത് സെക്രട്ടറിയും മാതൃഭൂമിയിലെ മണികണ്ഠന് ട്രഷററുമായ ഭരണസമിതിയാണു തുടര്‍ന്നു രണ്ടു ടേമിലായി നാലു വര്‍ഷം സര്‍ക്കാര്‍ ഫണ്ടു കൈകാര്യം ചെയ്തത്. അഴിമതി ആരോപണമുന്നയിച്ച് അധികാരത്തിലേറിയവര്‍ തീവെട്ടിക്കൊള്ള നടത്തുന്നതാണു പിന്നിടു കണ്ടത്. ജനറല്‍ ബോഡി വിളിക്കാതെയും കണക്ക് അവതരിപ്പിക്കാതെയുമാണ് പ്രശാന്ത് രഘുവംശത്തിന്റെ ഭരണസമിതയുടെ ഭരണം. ഇടയ്ക്കിടെ ഒരു ലക്ഷം, അര ലക്ഷം, കാല് ലക്ഷം എന്നിങ്ങനെ സൗകര്യാര്‍ഥം ഭരണസമിതിക്കാര് തുക കാഷായി പിന്‍വലിച്ചു കൊണ്ടിരുന്നത് അംഗങ്ങള്‍ അറിഞ്ഞതേയില്ല. ഇതിനിടെ പല അംഗങ്ങള്‍ക്കും സാമ്പത്തിക സഹായമെന്ന പേരില്‍ തിരിച്ചടയ്ക്കേണ്ടാത്ത വായ്പകളും നല്കി. തിരഞ്ഞെടുപ്പു കാലത്ത് പ്രത്യുപകാരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തിരിച്ചടയ്ക്കേണ്ടാത്ത കൈവായ്പ. ഈ ഭരണ സമിതിയുടെ തുടര്‍ച്ചായി മനോരമയിലെ തോമസ് ഡൊമിനിക് പ്രസിഡന്റും മണികണ്ടന് സെക്രട്ടറിയും പ്രസൂന്‍ കണ്ടത്ത് ട്രഷററുമായി വന്ന ഭരണസമിതിയും സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പു തുടര്‍ന്നതോടെ വിഷയം ഹൈക്കോടതിയിലെത്തി. കേസു ഭയന്നു തോമസ് ഡൊമിനിക്കും മണികണ്ഠനും സ്ഥാനങ്ങള്‍ രാജിവച്ചു. ഒന്നര വര്‍ഷം പ്രസിഡന്റും സെക്രട്ടറിയുമില്ലാത്ത ഭരണ സമിതി. ഭാരവാഹിത്വം ഏറ്റെടുക്കാനാളില്ലാതെ വന്നപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസ് സെക്രട്ടറിയായിരുന്ന സിദ്ദിഖ് കാപ്പന് യൂണിയനില്‍ വഴിവിട്ട് അംഗത്വം നല്കി സെക്രട്ടറിയുമാക്കി. കേസ് നിലവിലുണ്ടായിട്ടും സിദ്ദിഖിനു പണം പിന്‍വലിക്കാന്‍ മടിയുണ്ടായില്ല. ഈ ജനുവരിയില്‍ അര ലക്ഷം രൂപ പിന്വചിച്ചു സിദ്ദിഖും വെട്ടിപ്പു തുടങ്ങി.
Discussion about this post