പമ്പയിൽ നിന്ന് യുവതികളെ വേഷ പ്രച്ഛന്നരായി സന്നിധാനത്ത് എത്തിക്കുന്നതിന് പിന്നിൽ പോലീസാണെന്ന ഭക്തരുടെ ആരോപണം ശരിവെക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം സന്നിധാനത്ത് നടന്ന സംഭവങ്ങൾ. ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനും റിപ്പോര്‍ട്ടര്‍ക്കും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്. റിപ്പോര്‍ട്ടര്‍ കോഴിക്കോട് സ്വദേശിയായ അഭിലാഷ് മൂന്ന് വര്‍ഷമായി ജനം ടിവി റിപ്പോര്‍ട്ടറാണ്. ഇരുവരും ചേർന്നായിരുന്നു യുവതിയുമായെത്തിയ മഫ്ടി പോലീസുകാരുടെ ദൃശ്യങ്ങൾ പകർത്തിയത്.
പമ്പയില്‍ നിന്നും കയറുമ്പോള്‍ തന്നെ ഭക്തര്‍ ശശികലക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന ഭക്തരുടെ പെരുമാറ്റത്തില്‍ അസ്വഭാവികതയുള്ളതായി റിപ്പോര്‍ട്ടര്‍ അഭിലാഷിന് സംശയമുണ്ടായി. തുടര്‍ന്ന് ക്യാമറാമാന് സന്തോഷിനോട് ഇക്കാര്യം പറയുകയും ഒപ്പമുണ്ടായിരുന്ന രണ്ട് ഭക്തരുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും ആവശ്യപ്പെട്ടു. സന്തോഷ് അവര്‍ അറിയാതെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ പോലീസുകാർ മുഖം കൊടുക്കാതെ പിന്തിരിഞ്ഞു പോകുകയായിരുന്നു.
ഇതോടെ സന്തോഷിനു സംശയം തോന്നുകയും ഇവരുടെ പിന്നാലെ പോകുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസുകാർ ഉടനെ തന്നെ ഓടാൻ തുടങ്ങി. ജനം ടി വി ക്യാമറാമാനും ഇവരുടെ പിന്നാലെ ഓടി.ക്യാമറയുമായി ജനം ടിവി പുറകെ ഉണ്ടെന്ന് മനസ്സിലായതോടെ മരക്കൂട്ടത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിനിടയിലേക്ക് ഇവര്‍ ഓടിക്കയറുകയായിരുന്നു. ഓട്ടത്തിനിടയില്‍ കൈയിലുണ്ടായിയിരുന്ന ഇരുമുടിക്കെട്ടും ഭാണ്ഡവുമെല്ലാം കളഞ്ഞിരുന്നു.
ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടു കൂടി പൊലീസിന് ആകെ നാണക്കേടായിരിക്കുകയാണ്. ജനം ടിവിയെ കണ്ട് പേടിച്ചോടുന്ന പൊലീസുകാര്‍ എന്ന പേരിലാണ് ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ ട്രോളായി പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാൻ സന്തോഷിനും റിപ്പോര്‍ട്ടര്‍ എ എൻ അഭിലാഷിനും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്. വീഡിയോ കാണാം:
Discussion about this post