പതിനേഴുവയസുകാരി റീന ഷെൻറാബിന്റെ മരണത്തിനു കാരണമായ ബോംബാക്രമണം നടത്തിയ മൂന്നു തീവ്രവാദികളുടെ വീടുകൾ ഇസ്രായേൽ തകർത്തു തരിപ്പണമാക്കി. തീവ്രവാദികൾ പോപ്പുലർ ഫ്രണ്ട് ഓഫ് ലിബറേഷൻ ഓഫ് പലസ്തീൻ എന്ന സംഘടനയിലെ അംഗങ്ങൾ ആണ്.
ബോംബാക്രമണത്തിനു ചുക്കാൻ പിടിച്ച ഖ്അസീം ഷിബിലിയുടെ വീടാണ് മെയ് 10 നു നശിപ്പിച്ചത്. മറ്റു രണ്ടുപേരുടെയും വീടുകൾ നേരെത്തെ ഇസ്രായേലി പട്ടാളം ബോംബ് വെച്ച് തകർത്തിരുന്നു. വീട് നശിപ്പിക്കുന്നത് തടയാൻ കുറെ പാലസ്തീനികൾ വന്നിരുന്നെങ്കിലും അവരെ ഇസ്രായേലി ഭടന്മാർ തുരത്തിയോടിച്ചു.
ജൂതപെൺകുട്ടി മരിക്കുന്നതു കഴിഞ്ഞവർഷം ഓഗസ്റ്റ് 23 നു ആയിരുന്നു. ബോംബാക്രമണത്തിൽ റീനയുടെ അച്ഛനും സഹോദരനും മുറിവേറ്റിരുന്നു. ഞങ്ങളെ ആക്രമിച്ചാൽ തിരിച്ചാക്രമിച്ചിരിക്കും. ജൂതന്മാരുടെ ജീവനുകൾ നിസാരമല്ല എന്നാണ് ഇസ്രായേലി പ്രതിരോധമന്ത്രി നഫ്റ്റാലി ബെന്നറ്റ് സംഭവത്തെപറ്റി അഭിപ്രായപ്പെട്ടത്.
വീട് ബോംബുവെച്ചു നശിപ്പിക്കാനുള്ള തീരുമാനത്തെ ഷിബിലിയുടെ വീട്ടുകാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ കോടതി ഗവണ്മെന്റിന്റെ തീരുമാനത്തെ ശരിവെച്ചു. തീവ്രവാദികളോട് മൃദു സമീപനം പാടില്ല എന്ന് ഇസ്രായേൽ ഗവണ്മെന്റ് കോടതിയിൽ വാദിച്ചു.
Discussion about this post