തൃശൂർ : കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ ആശുപത്രികളിലെ നഴ്സുമാർക്ക് ഒരുവർഷത്തെ ഇൻക്രിമെന്റ് അഡ്വാൻസായി നൽകാൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്ന് ഒ.ബി.സി. മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ റിഷി പൽപ്പു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സ്വകാര്യആശുപത്രിയിലെ നഴ്സുമാർക്കും ആനുപാതികമായ വർദ്ധനവ് ഉറപ്പുവരുത്താൻ സർക്കാർ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. സ്വന്തം ജീവൻപോലും പണയപ്പെടുത്തിയാണ് നഴ്സുമാർ ആതുരസേവനരംഗത്ത് നിലകൊള്ളുന്നത്. പലപ്പോഴും അവർക്ക് അർഹമായ സേവന, വേതന വ്യവസ്ഥകൾ ലഭിക്കാറില്ല. പലരും മണിക്കൂറുകൾ നീളുന്ന അധികഷിഫ്റ്റ് ഡ്യൂട്ടി നോക്കുന്നവരാണ്. എന്നാൽ അതിന് ആനുപാതികമായ ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുന്നില്ല. ഈ കുറവ് പരിഹരിക്കാനും കൊവിഡ്പ്രതിരോധരംഗത്ത് നഴ്സുമാർ നൽകുന്ന സംഭാവനകളെ അംഗീകരിക്കാനും ഇംക്രിമെന്റ് വർദ്ധനവിലൂടെ സാധിക്കുമെന്നും റിഷി പൽപ്പു പറഞ്ഞു.
Discussion about this post